എട്ടാംക്ലാസ്സ് മുന്‍വര്‍ഷചോദ്യങ്ങള്‍
SSLC QUESTION POOL 2017 By SCERT CLICH HERE.......... SSLC QUESTION POOL 2017 By SCERT CLICH HERE............. SSLC QUESTION POOL 2017 By SCERT CLICH HERE..........

Apr 29, 2011

ഉമ്മയുടെ കടം വീട്ടുവാന്‍ കഴിയാതെ - കവിത

ഞാന്‍ അസീസ്. ഇപ്പോള്‍ ആല്‍ബെര്‍ട്ട എന്ന സ്ഥലത്ത് താമസിക്കുന്നു. ആര്‍ട്ടിക്കില്‍ നിന്നടിക്കുന്ന ഹിമക്കാറ്റില്‍ എന്റെ ആത്മാവ് വിറക്കുമ്പോള്‍ എനിക്ക് എന്റെ കുട്ടിക്കാലം ഓ൪മ്മവന്നു. അതു ഒരു ചെറിയ കവിതയായി "ഉമ്മയുടെ കടം വീട്ടുവാന്‍ കഴിയാതെ"

ഒരു തണുത്ത കാറ്റടിക്കുന്നു
വേനലൊടുവിലീകൊടുംചൂടില്‍
പ്രകൃതിയുടെ കണ്‍കുളിര്‍,
മരിച്ചൊരോ൪മ്മപോലെ.

പൊക്കാളിപ്പാടങ്ങളില്‍
പച്ചനാമ്പുകള്‍ കുളിര്‍കാറ്റിലിളകുന്നു‌
മാവുകള്‍കാറ്റിലിളകുമ്പോള്‍
തുടുത്ത‌ മാമ്പഴങ്ങള്‍
പുരമുകളില്‍ ചിതറിവീഴുന്നു
ഞാവല്‍പഴങ്ങള്‍ എന്‍തലയില്‍ നീലവരക്കുന്നു.

ഞാന്‍ വയല്‍ വരമ്പിലൂടെ നടക്കുന്നു
കൈക്കുടന്ന നിറയെ ചാമ്പല്‍പ്പഴങ്ങളുമായ്
പ്രിയപ്പെട്ട ഉമ്മക്കു നല്‍കുവാന്‍.

വരമ്പിലെന്നെ മുറിച്ചുകടന്നുപോയവള്‍
എന്നെ സ്പര്‍ശിച്ചുവോ,
എന്നിലൊരു തീപ്പൊരിയെറിഞ്ഞുവോ?
ഇണയുടെ ആദ്യസ്പര്‍ശനം‌.

പിന്നെ ഞാനൊരു പുരുഷനായി
വീട്ടിലേക്കു മടങ്ങുന്നു
അന്നുരാത്രി എന്നിലെ ബാല്യംമരിച്ചുപോയ്
പുരുഷന്‍റെ ദാഹത്തോടെ
ഇന്നും ജീവിതം തുടരുന്നു.

പ്രകൃതിയുടെ സമ്മാനങ്ങള്‍ ഒരു ചെറുസ്പര്‍ശനത്തിനു
ഞാനവള്‍ക്കു നല്കുന്നു
മധുരചാമ്പക്കകള്‍ പാവാടമടക്കിലടുക്കിയവള്‍
വയല്‍ കടക്കുന്നു.

ഉമ്മയുടെ കടം വീട്ടുവാന്‍ കഴിയാതെ
ഞാന്‍ ജീവിതം ജീവിച്ചുതീര്‍ക്കുന്നു.





azeezks@gmail.com

Abdul Azeez

313 Whitehill Place NE

Calgary, Alberta Canada

Apr 23, 2011

ചരിത്രം തിരുത്തിയ തുരുത്ത് - ഓര്‍മ്മക്കുറിപ്പ്


"തലയെണ്ണാന്‍ വന്ന ടീച്ചറാ അല്ലേ, തോമസ് സാര്‍ ചോദിച്ചതിനെല്ലാം ഉത്തരം മാറ്റിപ്പറഞ്ഞുകാണുമല്ലേ. സാറിനു ചെവിയ്ക്ക് കേഴ്വിക്കുറവുണ്ട്. സാറാ ഇന്‍ചാര്‍ജ്. എച്ച്. എം. ലീവിലാ. ഇന്ന് പിള്ളേര്‍ അഞ്ചെട്ടെണ്ണം കുറവാ.." എന്നിങ്ങനെ നോണ്‍സ്റ്റോപ്പായി മുമ്പോട്ടോടി വണ്ടി നിര്‍ത്തിയപോലെ ഒരുരസലോടെ നിര്‍ത്തിയിട്ട് "ഉം.... ഞാന്‍ ക്ലാസ്സിലൊക്കെ നോക്കട്ടെ" എന്ന എരപ്പോടെ പുറത്തേയ്ക്കോടിപ്പോയി. വരാന്ത കഴുകാനെത്തിയ വേലക്കാരിയുടെ ഉത്തരവനുസരിച്ച് ഞാന്‍ വീണ്ടും കസേരയില്‍ ഇരുന്നു. പാതിരാത്രി ചന്ദ്രനുദിച്ചപോലെ ഒരു നിര പല്ല് വെളിയില്‍ കാണിച്ച് ഒരു പച്ചച്ചിരിയോടെ മറ്റൊരദ്ധ്യാപകന്‍ കടന്നുവന്നു. ഞാനറിയാതെ വാച്ചിലേയ്ക്കു നോക്കി. 10.30. ഇനിയും എന്റെ കര്‍ത്തവ്യത്തിന്റെ ബാലപാഠങ്ങള്‍ പോലും തുടങ്ങിയിട്ടില്ല.
ചെവി കേള്‍ക്കാത്ത തോമസ് സാറിനോടു പറഞ്ഞിട്ടു കാര്യമില്ല. അംബുജാക്ഷിയമ്മ പരതാന്‍ പോയി. വന്നു കയറിയ സാറിനോട് സാറേ ആ അഡ്മിഷന്‍ രജിസ്റ്ററും മറ്റും ഒന്നെടുത്തുവയ്ക്കൂ ഞാന്‍ ക്ലാസ്സിലൊക്കെ കയറി എണ്ണമെടുത്തിട്ടുവരാം എന്നു പറഞ്ഞ് എഴുനേറ്റപ്പോഴേയ്ക്കും ടീച്ചര്‍ ഓടിയെത്തി. "ജോര്‍ജ്ജ് സാറേ, ഇനിയും നാലുകുട്ടികള്‍ വരാനുണ്ട്. സാറാ ലക്ഷം വീട്ടിലുള്ള രണ്ടുകുട്ടികളുടെ വീട്ടിലേയ്ക്കൊന്നു വിളിച്ചേ”. സാറു മൊബൈലുമായി പുറത്തേയ്ക്ക്. ഒരു മിനിട്ടുകഴിഞ്ഞ് അന്ധാളിച്ച് അകത്തേയ്ക്ക്. "ടീച്ചറേ, ഒമ്പതു മണിക്ക് കുട്ടികള്‍ സ്ക്കൂളിലേയ്ക്ക് പോന്നുവത്രേ. അച്ഛനുമമ്മയും പണിക്കും പോയി. ഇനിയെന്തുചെയ്യും?”
ഞാന്‍ പറഞ്ഞു. "എനിക്കു തിടുക്കമില്ല. നിങ്ങള്‍ കുട്ടികളെ അന്വേഷിക്ക്”.
ജോര്‍ജ് സാറു പുറത്തേയ്ക്കിറങ്ങാന്‍ തുടങ്ങിയപ്പോള്‍ മറ്റൊരദ്ധ്യാപകന്‍ കടന്നുവന്നു. "ടീച്ചറേ, ഞാന്‍ ലീവാണു കേട്ടോ. ഇന്ന് ഇന്‍സ്പെക്ഷനാണെന്ന് ഇവിടാര്‍ക്കും അറിയില്ല. വേണ്ട കടലാസുകള്‍ എവിടെയാണിരിക്കുന്നതെന്ന് അവര്‍ക്കറിയില്ലാത്തതുകൊണ്ടാണ് ഞാനിന്നു വന്നത്. ഞാനാണ് ഹെഡ് മാസ്റ്റര്‍”. പറഞ്ഞുതീരും മുമ്പേ ജോര്‍ജ്ജുസാര്‍ അദ്ദേഹത്തേയും കൂട്ടി വണ്ടിയുമെടുത്ത് പുറത്തേയ്ക്ക്.
ആകാംക്ഷയുടെയും ആശങ്കയുടെയും നിമിഷങ്ങള്‍ എതിശീഘ്രം മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു. ആ രണ്ടു കുട്ടികള്‍ക്ക് എന്തുപറ്റിക്കാണും? മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് മേശപ്പുറത്തുറകിടന്ന പത്രമെടുത്ത് വെറുതെ മറിച്ചുനോക്കി.
മൊബൈല്‍ ഫോണ്‍ ചാറ്റിംഗിലൂടെ നീനുവും അനൂപും കൂട്ടുകാരായതും എസ്. . ഇടപെട്ട് പെണ്ണിന്റെ അപ്പനെ സമ്മതിപ്പിച്ചിട്ട് കെട്ടിച്ച് കൊടുപ്പിച്ചതും ആറുമാസം കഴിഞ്ഞ് കള്ളുഷാപ്പിലിരുന്ന് ബഹളമുണ്ടാക്കിയ അനൂപിനെ അതേ എസ്. . പിടിച്ച് ലോക്കപ്പിലാക്കിയതും ഈ മൊബൈലാണ് ഈ എടാകൂടമെല്ലാമൊപ്പിച്ചത് എന്ന് അട്ടഹസിച്ചുകൊണ്ട് അനൂപ് മൊബൈല്‍ വലിച്ചെറിഞ്ഞതുമെല്ലാം ഞാന്‍ പത്രത്തില്‍ വായിച്ചിരിക്കെ തിരഞ്ഞുപോയവര്‍ തിരിച്ചെത്തി. കുട്ടികള്‍ക്ക് കുഴപ്പമൊന്നുമില്ല. യാത്രാമദ്ധ്യേ ഇളയവള്‍ക്കു തലവേദന. രണ്ടാളും തിരിച്ച് വീട്ടിലേയ്ക്ക്. വീട്ടിലാരേം കണ്ടില്ല. അകത്തുകയറി കട്ടിലില്‍ കിടന്ന് രണ്ടുപേരും ഉറങ്ങിപ്പോയി. അവരേം ഉണര്‍ത്തി വണ്ടിയിലാക്കി ക്ലാസ്സിലെത്തിച്ചു.
ഞാന്‍ എണ്ണാനിറങ്ങുമ്പോള്‍ സമയം പന്ത്രണ്ടിനോടടുക്കുന്നു. അഞ്ചുമിനിട്ടുകൊണ്ട് എണ്ണല്‍ കഴിഞ്ഞു. നാലുക്ലാസ്സിലായി ആകെ മുപ്പതുപേര്‍. ഹാജരായത് ഇരുപത്തെട്ട്. ഇരുപത്തൊമ്പതാമനെ വഴിയില്‍ വച്ച് മറ്റൊരു സ്ക്കൂളുകാര്‍ ക്യാന്‍വാസുചെയ്യുന്നത് കണ്ടില്ലാപെട്ട് കണ്ടൊഴിഞ്ഞുപോന്ന സാറിനും മറ്റ് നാലദ്ധ്യാപകര്‍ക്കും കുട്ടികളെക്കുറിച്ച് വേവലാതികളൊന്നുമില്ല.
രേഖകളില്‍ എന്റെ വരവിനെ അടയാളപ്പെടുത്തുമ്പോള്‍ തോമസ് സാര്‍ സ്ക്കൂളിന്റെ പൂര്‍വ്വചരിത്രവുമായെത്തി. ടീച്ചറേ പണ്ടത്തെ കെ. പി. സി. സി. പ്രസിഡന്റായിരുന്ന ബാവ മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി വച്ച സ്ക്കൂളായിത്. അന്ന് അടുത്തൊന്നും സ്ക്കൂളില്ലായിരുന്നത്രേ. അഞ്ഞൂറിലേറെ കൊച്ചുകുട്ടികള്‍ പാറിപ്പറന്നു പഠിച്ച സ്ക്കൂളായിത്. ഇന്നിപ്പോള്‍ അടുത്തൊക്കെ ഇംഗ്ലീഷ് മീഡിയങ്ങളും അണ്‍ എയ്ഡഡുമെല്ലാം മുളച്ചുപൊങ്ങി പടര്‍ന്നു പന്തലിച്ചു. ഞങ്ങള്‍ ശോഷിച്ചു. ഞാനും സംവദിച്ചു. "അന്ന് അഞ്ഞൂറുകുട്ടികളെങ്കില്‍ ഇന്ന് അതിലധികം പ്രാവുകളും വാവലുകളും പാറിപ്പറക്കാന്‍ പഠിക്കുന്നുണ്ടല്ലോ. ഒട്ടും ശോഷിച്ചിട്ടില്ല. ഗവണ്‍മെന്റുസ്ഥാപനമായതുകൊണ്ടാണെന്നുതോന്നുന്നു, അവര്‍ക്ക് മാനേഴ്സ് അല്പം കുറവാ. ഇരിക്കുന്നിടത്തുതന്നെ കാഷ്ടിക്കുന്നു. എസ്.എസ്.. ഫണ്ടുപയോഗിച്ചുണ്ടാക്കിയിട്ടുള്ള ടോയ് ലറ്റുകള്‍ അവരെയൊന്ന് കാണിച്ചുകൊടുത്ത് അതുപയോഗിക്കാന്‍ പറഞ്ഞാല്‍ അച്ചട്ടായി അവരനുസരിക്കും സാറേ". ചെവി കേള്‍ക്കാത്തതുകൊണ്ടാവാം സാറു ചിരിച്ചില്ല, കോപിച്ചുമില്ല. എന്നാല്‍ തൊട്ടടുത്ത കെട്ടിടത്തിലെ ഒരു ജനല്‍ പെട്ടന്നു തുറന്നു. ഒരു പോലീസുകാരന്‍ ഓഫീസ് റൂമിലേയ്ക്ക് രൂക്ഷമായി നോക്കി. ജനല്‍ ഒന്നടച്ചു വീണ്ടും തുറന്നു.
"അതെന്താ പോലീസ് സ്റ്റേഷനോ?” ഞാനാരാഞ്ഞു. കയറിവന്ന ജോര്‍ജുസാര്‍ സ്ഥിതീകരിച്ചു. "ഈ തുരുത്തിലെ ഒരേയൊരു സ്ക്കൂളിത്. ഒരേയൊരു പോലീസ് സ്റ്റേഷനത്.” "ഇനിയെപ്പോഴാണ് ഇവിടെ നിന്ന് വണ്ടി" എന്ന ചോദ്യത്തിലെ 'വണ്ടി' എന്നു മാത്രം മനസ്സിലായ തോമസ് സാര്‍ പറഞ്ഞു. "കഴിഞ്ഞകൊല്ലം പെന്‍ഷനായ എച്ച്. എം. സ്വന്തമായി ഒരു വാന്‍ രണ്ടുകൊല്ലം മുമ്പുവാങ്ങി സ്ക്കൂള്‍വാനായി ഉപയോഗിച്ച് കുട്ടികളോട് ഫീസൊന്നും ഈടാക്കാതെ സര്‍വ്വീസ് നടത്തി. കഴിഞ്ഞകൊല്ലം ടീച്ചര്‍ പെന്‍ഷനായി. ഇരുപത്തെട്ടുകുട്ടികളില്‍നിന്നും പണംപിരിക്കാന്‍ വകയില്ലാത്തതിനാല്‍ വണ്ടി കട്ടപ്പുറത്തായി.”
ഇനി ഞാനെങ്ങനെ പെരുമ്പാവൂരെത്തും. ബസ്സ് എപ്പോഴാണാവോ. ഞാന്‍ വീണ്ടും ആവലാതിപ്പെട്ടു. ലീവിലും കര്‍ത്തവ്യതല്പരനായ എല്‍ദോ ഹെഡ് മാസ്റ്റര്‍ സൂഹൃത്തിന്റെ ശകടത്തില്‍ എന്നെ പെരുമ്പാവൂരെത്തിച്ചു. അവിടെനിന്നും കോലഞ്ചേരിവണ്ടിയില്‍ കയറിയിരിക്കുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു മലമുകള്‍ മലയിടംതുരുത്തായതെങ്ങനെ?
പാടനടുവിലെ അമ്പത് ഏക്കര്‍ കരഭാഗം ഒറ്റയടിക്കുവാങ്ങി താമസമാക്കിയ ബാബയുടെ വീട്ടുപടി ബസ് സ്റ്റോപ്പാക്കിയതും അതു ബാബപ്പടിയായതും തുരുത്തില്‍ താമസിക്കുന്ന ബാബ മലയിടുക്കിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം വാങ്ങി സ്ക്കൂളുപണിതതുകൊണ്ടാണ് അതു മലയിടംതുരുത്തായതെന്നും തോമസ് സാറിനെപ്പോലെ ഞാനും വിശ്വസിക്കുകയാണിപ്പോള്‍. ചരിത്രത്തില്‍ കുറിക്കപ്പെടാത്ത തുരുത്തിലെ സ്ക്കൂള്‍ അനേകം വാവല്‍ മക്കള്‍ക്ക് കളിച്ചുപഠിക്കാനുള്ള ചരിത്രം തിരുത്തിയ തുരുത്തായതുകൊണ്ട് ആ സ്ക്കൂള്‍ തീര്‍ച്ചയായും അണ്‍ എക്കണോമിക് പട്ടികയില്‍ പെടുത്തരുതെന്ന അപേക്ഷയുമായി ഞാനെന്റെ ലിസ്റ്റ് ഓഫീസറെ ഏല്‍പ്പിക്കുമ്പോള്‍ അയാളില്‍ തെളിഞ്ഞചിരി സ്ക്കൂളിനനുകൂലമോ പ്രതികൂലമോ !!




കെ. വി. മറിയം
ഗവ.മോഡല്‍ ഹൈസ്ക്കൂള്‍
പാലക്കുഴ

Apr 18, 2011

കാഴ്ചയ്ക്കപ്പുറം - കവിത





പുറക്കാഴ്ച

അതാ ആ കാണുന്ന വഴിയില്ലേ....ഒരുപെരു വഴി?

അതങ്ങ് നീണ്ടു നീണ്ടു പോകും

എന്ന്കരുതി നിങ്ങളാരും ആ വഴി പോകരുത് കേട്ടോ...

അവിടെ.....

പത്താള്‍ പിടിച്ചാല്‍ എത്താത്ത ഒരു വലിയ മരമുണ്ട്

ഒരു ഏഴിലം പാല മരം!

അതില്‍ ,കണ്ണ്തുറിച്ച് , നാക്കുനീട്ടി ,പല്ലിളിച്ച് ഒരു യക്ഷി വസിക്കുന്നുണ്ട്

രാവെന്നോ പകലെന്നോ ആണെന്നോ പെണ്ണെന്നോ അവള്‍ക്കില്ല

കാറ്റായും കല്ലായും അവള്‍ വരാം

പിന്നെ, പല്ലും നഖവും മുടിയും മാത്രം ബാക്കി

അതാണ്‌ പറഞ്ഞത് ആ വഴി പോകരുത് എന്ന്, മനസ്സിലായോ....?

അകക്കാഴ്ച

നിങ്ങളൊക്കെക്കൂടിയങ്ങു വന്നാല്‍പ്പിന്നെ

ഞങ്ങളുടെ കാര്യങ്ങളെങ്ങനെ നടക്കും?

കള്ളും കറുപ്പും കഞ്ചാവും കള്ളനോട്ടും കിളിപ്പെണ്ണുമടങ്ങിയ, ഞങ്ങടെ

കള്ളിവെളിച്ചത്താവില്ലേ...?






അനിതാശരത്

മലയാളം അദ്ധ്യാപിക

ഗവ. ഹൈസ്കൂള്‍, കാലടി

തിരുവനന്തപുരം

ഫോണ്‍- 8891497871



Apr 8, 2011

ചരിത്രം തിരുത്തിയ തുരുത്ത്. - അനുഭവക്കുറിപ്പ്





മലയിടം തുരുത്തിലേക്ക് എന്റെ കന്നിയാത്രയായിരുന്നു അത്. മകാരത്തിലെ പൊരുത്തം കണ്ടിട്ടാവാം മറിയത്തെ മലയിടം തുരുത്തിലേക്ക് മേലേടത്തുനിന്ന് നിയോഗിച്ചത്. കന്നി യാത്രകടശ്ശിയാവരുതെന്നു കരുതി വിഘ്നങ്ങള്‍ അകറ്റാന്‍ അത്ഭുതപ്രവര്‍ത്തകന് അരിനേര്‍ച്ചകഴിച്ച് അതിരാവിലെ വണ്ടിക്കോടുമ്പോഴും ആരോടൊക്കയോ ദേഷ്യം തീര്‍ക്കുന്നതുപോലെ മഴ നിര്‍ത്താതെ കോരിച്ചൊരിയുകയായിരുന്നു. ആനവണ്ടിയില്‍ ഒരിടം തരപ്പെട്ടെങ്കിലും മനസ്സ് ഇരുപ്പുറപ്പിക്കാതെ പായുകയായിരുന്നു. വഴിയറിയാത്തിടത്തേക്ക് ഒറ്റക്കിറങ്ങിത്തിരിച്ചപ്പോഴുള്ള ഉണ്ടായ മനക്കരുത്തെല്ലാം മങ്ങിത്തുടങ്ങിത്തുടങ്ങി. മലയിടം തുരുത്തിലെത്തിക്കാന്‍ മലമുകളില്‍ വാഴുന്ന ദൈവങ്ങളെ വിളിച്ചപേക്ഷിച്ചു.
മുങ്ങിത്താഴുന്നവനൊരു പുല്‍ക്കൊടി എന്ന മട്ടില്‍ അടുത്തിരുന്ന ആളോട് കുശലാന്വേഷണംനടത്തുന്നതിനിടയില്‍ പെരുമ്പാവൂര് നിന്ന് തുരുത്ത് വഴിയുള്ള വണ്ടികിട്ടാന്‍ ഇറങ്ങിനില്‍ക്കേണ്ടി വന്നു. അപൂര്‍വമായിമാത്രം വാഹനങ്ങള്‍ എത്താറുള്ള ആവഴിക്കുപോകുന്ന ട്രിപ്പില്‍ തന്നെ കയറാന്‍ കഴിഞ്ഞത്ഭാഗ്യമായികരുതി. സ്ഥലമറിയില്ലായ്മ കുഴപ്പിക്കുമെന്ന് ശങ്കിച്ചെങ്കിലും 'കിളി'യുടെ സഹായഹസ്തം അല്പാശ്വാസമായി. നാലും കൂടിയ പെരുവഴിയില്‍ എന്നെ ഇറക്കിവിട്ട് ഇറക്കിവിട്ട് വണ്ടി ചീറിപ്പാഞ്ഞു
നാലുപാടും നോക്കിയപ്പോള്‍ പണിതീരാത്ത ഒരു പള്ളിയും ഉടമസ്ഥരില്ലാത്ത രണ്ട് കുമ്മട്ടിക്കടയും കണ്ടു. ആരെയെങ്കിലും ഒന്നു കണ്ടിരുന്നെങ്കില്‍. ചുറ്റും കണ്ണുപരതി. തലയില്‍ തട്ടമിട്ട് മുണ്ട് മാടിക്കുത്തി ഒരു ഇത്താത്തഅതിവേഗം നടന്നുവരുന്നു. ആശ്വാസം. "ഇത്താത്ത, ഇവിടത്തെ എല്‍. പി സ്ക്കൂള് എവിടാന്നറിയ്യോ?” ഞാന്‍ തിരക്കി. "! ന്റെ റബ്ബെ! ഉസ്ക്കൂള്ന്റെ പടിക്ക്യേ ബന്നാ ഉസ്ക്കൂളുചോദിക്ക്യാ? ങ്ങളങ്ങോട്ട് തിരിഞ്ഞ് എടബയീക്കൂടെകേറിക്കോളിന്‍, അതന്യാ ബയി"

Apr 6, 2011

തിരഞ്ഞെടുപ്പ് 2011

തിരഞ്ഞെടുപ്പ് അടുത്ത് വരുകയാണല്ലോ. നമ്മില്‍ പലര്‍ക്കും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഉണ്ടാകുമല്ലോ. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള ഈ തിരഞ്ഞെടുപ്പില്‍ നമുക്ക് സഹായകമായ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ വളരെ ചുരുക്കിയും എന്നാല്‍, വേണ്ട പ്രാധാന്യത്തോടെയും ചുവടെ നല്‍കിയിരിക്കുന്നു. കാസര്‍കോട് ജില്ലയിലെ രമേശന്‍ മാഷാണ് ഇത് തയ്യാറാക്കിയത്. ഇതോടൊപ്പം ഇലക്ഷന്‍ കമ്മീഷന്‍ തയ്യാറാക്കിയ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ പ്രവര്‍ത്തനങ്ങളുടെ സ്ലൈഡ് പ്രസന്റെഷനും ചുവടെ നല്‍കിയിരിക്കുന്നു. ഇവ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുമെന്ന് വിശ്വസിക്കുന്നു.